കാസർകോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കര്‍ണാടക സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഏഴ് വയസുകാരിയായ കുട്ടിയെ മദ്രസാധ്യാപകന്റെ രൂപത്തില്‍ രക്ഷിതാവിനോളം പ്രധാന്യമുള്ള ആള്‍ പീഡിപ്പിച്ചുവെന്നതാണ് പ്രതിക്കെതിരേയുള്ള പ്രധാന കുറ്റമായി കോടതി പരിഗണിച്ചത്. കേസില്‍ 15 സാക്ഷികളെയും 14 തെളിവുകളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്നു.
എന്നാല്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ മജീദ് ലത്തീഫി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പോക്‌സോ നിയമത്തിലെ 5എഫ്, 5എല്‍, 5എം തുടങ്ങിയ മൂന്ന് വകുപ്പുകള്‍ അനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിലും 15 വര്‍ഷം വീതം പ്രതി 45 വർഷം ശിക്ഷ അനുഭവിക്കണം.
Discussion about this post