ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ചിടത്തുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. പാകിസ്ഥാന് ആസ്ഥാനമായ ജയ്ഷെ മുഹമ്മദ്, ലഷ്കറർ ഇ ത്വയ്ബ എന്നീ ഭീകരസംഘടനകളില്‍ പെട്ടവരെയാണ് വധിച്ചതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായി കശ്മീര്‍ ഐ.ജി പറഞ്ഞു.
പുല്‍വാമയിലെ ചെവാക്ലന്, കശ്മീരിലെ ഗന്ധര്‍ബാല്‍, ഹന്ദ്വാരയിലെ രാജ്വര് നെച്ചമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയില്‍ രണ്ടും ഗന്ധര്‍ബാല്‍, ഹന്ദ്വാര എന്നിവിടങ്ങളില്‍ ഓരോരുത്തരെയുമാണ് വധിച്ചത്.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പഞ്ചായത്തംഗം കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രാത്രി 8.50ഓടെ അഡൗറയിലെ വസതിക്ക് സമീപത്തുവെച്ച് ഷബീര്‍ അഹമ്മദ് മിറിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷബീര്‍ അഹമ്മദ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post