കൊല്ലം: ചാത്തന്നൂരിൽ പ്രവാസി വ്യവസായിയുടെ സ്ഥാപനം പൂട്ടിക്കാൻ സിഐടിയു- എഐടിയുസി യൂണിയനുകൾ ഒറ്റക്കെട്ട്. പൂർണമായും യന്ത്രവല്‍ക്കരിച്ച ഹാര്‍ഡ് വെയര്‍ വില്‍പന കേന്ദ്രത്തിലാണ് തൊഴില്‍ നിഷേധമാരോപിച്ച് സിഐടിയുവും എഐടിയുസിയും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഹൈക്കോടതി ഇടപെടലുണ്ടായിട്ടും മുഖ്യമന്ത്രിയ്ക്കും വ്യവസായ മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടും പ്രശ്നപരിഹാരത്തിന് ഉത്തരവാദപ്പെട്ടവരാരും ഇടപെടുന്നില്ലെന്നാണ് സംരംഭകനായ രാജേഷ് ബാബുവിന്റെ പരാതി.
പ്രവാസിയായ രാജേഷ് ബാബു തന്റെ സമ്പാദ്യവും പിന്നെ വായ്പയുമെടുത്ത് ഒന്നര കോടി രൂപ ചെലവിൽ തുടങ്ങിയ സ്റ്റീൽ ഹാർഡ് വെയർ ഷോപ്പാണ് ചാത്തന്നൂരിലെ ടെറയൽ മെറ്റൽസ്.
കടയിൽ സിമന്‍റ് കയറ്റാനും ഇറക്കാനും മാത്രമാണ് ചുമട്ടുതൊഴിലാളികളെ ആവശ്യമുള്ളത്. യൂണിയൻകാർ ഇതിനും ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതോടെ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് തൊഴിൽ കാർഡ് ആവശ്യപ്പെട്ട് രാജേഷ് തൊഴിൽ വകുപ്പിനെ സമീപിച്ചു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ഉദ്യോഗസ്ഥർ അപേക്ഷ തള്ളിയതോടെ വിഷയം വീണ്ടും ഹൈക്കോടതിയിൽ എത്തിയിരിക്കുകയാണെന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയ സിഐടിയു- എഐടിയുസി തൊഴിലാളികൾ ചരക്ക് നീക്കം തടഞ്ഞത്. എന്നാൽ സ്ഥാപനത്തിനു മുന്നിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നാണ് സിഐടിയു നേതൃത്വത്തിന്റെ ന്യായീകരണം.
Discussion about this post