ഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം ഏപ്രിൽ 2ന്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. നാല് ദിവസം അദ്ദേഹം ഇന്ത്യയിൽ ഉണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ബെനറ്റ് ഇന്ത്യയിൽ എത്തുന്നത്. നയതന്ത്ര സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്യും. സമ്പദ്ഘടന, ഗവേഷണം, വികസനം, കാർഷിക മേഖല എന്നിവയിൽ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികളും ഇരു നേതാക്കളും സ്വീകരിക്കും.
കാലാവസ്ഥാ വ്യതിയാനം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ആശയവിനിമയം നടത്തും. ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനം ആഹ്ലാദത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറഞ്ഞു. തന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുടെ ക്ഷണം ആദരപൂർവ്വം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post