ഹാമിൽട്ടൺ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. 110 റൺസിനാണ് ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇതോടെ ആറ് മത്സരങ്ങളിൽ നിന്നായി ഇന്ത്യക്ക് മൂന്ന് വിജയങ്ങളായി.
ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 40.3 ഓവറിൽ ബംഗ്ലാദേശ് 119 റൺസിന് പുറത്താകുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി യാസ്തിക ഭാട്ടിയ 50 റൺസും ഷെഫാലി വർമ്മ 42 റൺസും സ്മൃതി മന്ഥാന 30 റൺസും നേടി. ബംഗ്ലാദേശ് ബൗളർമാരായ റിതു മോണി 3 വിക്കറ്റും നാഹിദ അക്തർ 2 വിക്കറ്റും നേടി.
32 റൺസെടുത്ത സൽമ ഖാതൂമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ലത മണ്ഡൽ 24 റൺസ് നേടി. 4 വിക്കറ്റ് വീഴ്ത്തിയ സ്നേഹ റാണ, 2 വിക്കറ്റ് വീതം വീഴ്ത്തിയ ജുലൻ ഗോസ്വാമി, പൂജ വസ്ത്രകാർ എന്നിവരാണ് ബംഗ്ലാദേശിനെ ചുരുട്ടി കെട്ടിയത്.
Discussion about this post