മീററ്റ്: ഉത്തർ പ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന ഇറച്ചി ഫാക്ടറിയിൽ പൊലീസ് റെയ്ഡ്. ബിഎസ്പി നേതാവും മുൻ മന്ത്രിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടേതാണ് ഫാക്ടറി. റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗോമാംസം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ പൊലീസ് കേസെടുത്തു.
പരിശോധനക്കിടെ ഫാക്ടറിയിൽ നിന്നും ഗുണ്ടാ ലിസ്റ്റിൽ പെട്ട 10 പേരെ പൊലീസ് പിടികൂടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര അഗർവാളിനോട് യാക്കൂബ് ഖുറേഷി പരാജയപ്പെട്ടിരുന്നു. 2007ൽ ഉത്തർ പ്രദേശിലെ ബിഎസ്പി സർക്കാരിൽ മന്ത്രി ആയിരുന്നു.
2006ൽ പ്രവാചകൻ മുഹമ്മദിന്റെ കാരിക്കേച്ചർ വരച്ച ഡാനിഷ് കാർട്ടൂണിസ്റ്റിനെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച വിവാദത്തിൽ പെട്ട നേതാവാണ് ഖുറേഷി. 2007 യുപിയുഡിഎഫ് സ്ഥാനാർത്ഥിയായാണ് ഖുറേഷി നിയമസഭയിൽ എത്തിയത്. പിന്നീട് ആർ എൽ ഡിയിലും ബിഎസ്പിയിലും പ്രവർത്തിച്ചു.
Discussion about this post