ജയ്പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ശിശുമരണങ്ങൾ വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികളാണ് സംസ്ഥാനത്ത് മരിച്ചത്. സിരോഹി ജില്ലയിലാണ് സംഭവം.
പനി മുതൽ ചുഴലിയുടേത് പോലുള്ള ലക്ഷണങ്ങളോടെയാണ് കുട്ടികൾ മരിച്ചതെന്നാണ് റിപ്പോർട്ട്. അണുബാധ മൂലം ഏഴ് കുട്ടികൾ മരിച്ചതായി രാജസ്ഥാൻ ആരോഗ്യമന്ത്രി പർസാദി ലാൽ മീന അറിയിച്ചു. ശീതളപാനീയങ്ങൾ കഴിച്ചതാണ് മരണകാരണമെന്നാണ് കുട്ടികളുടെ ബന്ധുക്കൾ പറയുന്നത്.
എന്നാൽ മെഡിക്കൽ അന്വേഷണത്തിൽ മരണകാരണം വൈറൽ അണുബാധ മൂലമാണെന്നും ശീതളപാനീയങ്ങൾ കഴിച്ചതുകൊണ്ടല്ലെന്നും വ്യക്തമാകുന്നതായാണ് സർക്കാർ പറയുന്നത്. ഇത്രയും മരണങ്ങൾ സംഭവിച്ചിട്ടും യഥാർത്ഥ മരണകാരണം പോലും ജനങ്ങളെ ബോധിപ്പിക്കാൻ സാധിക്കാത്ത സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി ആരോപിച്ചു.
മകൻ പുലർച്ചെ അഞ്ച് മണിയായപ്പോൾ എഴുന്നേറ്റ് വെള്ളം ചോദിച്ചു. പിന്നാലെ ചുഴലിയുടെ ലക്ഷണങ്ങൾ കാണിച്ചു. ഛർദ്ദിക്കുകയും ചെയ്തു. രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു’ – അഞ്ചുവയസ്സുകാരനെ നഷ്ടപ്പെട്ട അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ യഥാർത്ഥ മരണകാരണം കണ്ടെത്തി ജനങ്ങളെ ബോദ്ധ്യപ്പെടുത്തി വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടു.
Discussion about this post