ബംഗലൂരു: കേരളത്തിൽ എസ് ഡി പി ഐ ഭീകരർ നിർബാധം കൊലപാതകങ്ങൾ തുടരുന്നതും പൊലീസിന്റെ നിഷ്ക്രിയത്വവും ദേശീയ തലത്തിൽ ചരച്ചയാക്കാനൊരുങ്ങി ബിജെപി. വിഷയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി ദേശീയ നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്.
കേരളത്തിലെ സാഹചര്യം വളരെ മോശമായിരിക്കുകയാണെന്നും സംസ്ഥാനത്ത് എല്ലായിടത്തും അക്രമികൾ വിളയാടുകയാണെന്നും കർണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിംഗ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് ഡി പി ഐയെ നിരോധിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. കേരളത്തിൽ നിയമവാഴ്ച തകർന്നിരിക്കുകയാണ്. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് അശക്തരാണ്. നിയമവാഴ്ച ഉറപ്പ് വരുത്താൻ പറ്റാത്ത തരത്തിൽ കഴിവുകെട്ടവരായി അവർ മാറിയിരിക്കുന്നുവെന്ന് എസ് സുരേഷ് പറഞ്ഞു.
വോട്ട് ബാങ്കിന് വേണ്ടി ദേശവിരുദ്ധ ശക്തികളെയും ഭീകരവാദികളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസിനെ ഷണ്ഡീകരിച്ചിരിക്കുകയാണെന്നും എസ് സുരേഷ് കുറ്റപ്പെടുത്തി. ഭീകരവാദികൾക്കെതിരെ ഒരു ചെറുവിരൽ അനക്കാനെങ്കിലും മുഖ്യമന്ത്രി ധൈര്യം കാട്ടണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.
Discussion about this post