മുൻ എംഎൽഎ പി.സി.ജോര്‍ജിനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ആരോപിച്ചു. പി.സി.ജോര്‍ജിനെ കാണാൻ എ.ആര് ക്യാംപിന് മുന്നിലെത്തിയതായിരുന്നു അദ്ദേഹം.
രാജ്യദ്രോഹം ചെയ്യുന്നവര്‍ക്കും ആളുകളെ വെട്ടിയരിഞ്ഞ് കൊല്ലുന്നവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന ഭരണകൂടം ഇരട്ടമുഖമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, പി.സി.ജോര്‍ജ് ഭീകരവാദിയല്ലെന്നും മന്ത്രി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരാണ് സി.പി.എമ്മുകാരെന്നും മുരളീധരന് കുറ്റപ്പെടുത്തി.
അതേസമയം, കസ്റ്റഡിയിലെടുത്ത മുന്‍ എം എല്‍ എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നന്ദാവനം എ ആര് ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post