ന്യൂഡൽഹി:അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റുകളുടെ പ്രാരംഭ ബാച്ചിൽ 20% വരെ സ്ത്രീകളായിരിക്കുമെന്ന് ഇന്ത്യൻ നാവികസേന. ആദ്യഘട്ടത്തിൽ “അഗ്നിവീരന്മാരെ” രാജ്യത്തിന്റെ സമുദ്ര പ്രതിരോധ സേനയുടെ വിവിധ ശാഖകളിലേക്ക് നിയോഗിക്കുമെന്നും നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യൻ ആർമി അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ജൂലൈ ഒന്നിനാണ് റിക്രൂട്ട്മെൻറുകൾ ആരംഭിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്ത് അഗ്നിപഥ് പദ്ധതിക്കെതിരെ പ്രചരണം നടത്തിയവരെ റിക്രൂട്ട്മൻറിൽ നിന്ന് ഒഴിവാക്കും.
ജൂലൈ ഒന്നിന് നാവികസേന അഗ്നിപഥ് പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഏകദേശം 10,000 വനിതകൾ ഇതിനകം തന്നെ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. “നാവികസേനയിലെ അഗ്നിപഥ് പദ്ധതി റിക്രൂട്ട്മെൻറിന് ലിംഗഭേദമില്ല.30 വനിതാ ഉദ്യോഗസ്ഥർ മുൻനിര യുദ്ധക്കപ്പലുകളിൽ നാവികസേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ,” നാവികസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ നാവികസേനയുടെ വെബ്‌സൈറ്റിലെ പതിവുചോദ്യമനുസരിച്ച്, ഓർഡനൻസ്, ഇലക്ട്രിക്കൽ, നേവൽ എയർ മെക്കാനിക്‌സ്, കമ്മ്യൂണിക്കേഷൻസ് (ഓപ്‌സ്), കമ്മ്യൂണിക്കേഷൻസ് (ഇലക്‌ട്രോണിക് വാർഫെയർ), ഗണ്ണറി ആയുധങ്ങളും സെൻസറുകളും എന്നിവയാണ് വനിതാ അപേക്ഷകർക്കുള്ള ആവശ്യമായ യോഗ്യതകൾ.യുദ്ധക്കപ്പലുകളിൽ വിന്യസിക്കാവുന്ന നാവികരായി സേവനമനുഷ്ഠിക്കാൻ നാവികസേന വനിതകളെ അനുവദിക്കുന്നത് ഇതാദ്യമാണ്.
Discussion about this post