Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണ്; കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ല; ഖജനാവ് കാലിയാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്ക് തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്

by Brave India Desk
Sep 13, 2022, 01:42 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഓണച്ചിലവും കിറ്റിന്റെ ബാദ്ധ്യതയും ശമ്പളവുമൊക്കെയായി 15,000 കോടി രൂപ ചിലവഴിച്ച് ഖജനാവ് കാലിയാക്കിയ സർക്കാരിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകർക്ക് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്. ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണെന്നും കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ലെന്നുമാണ് സിപിഎം കേന്ദ്ര കമ്മറ്റിയംഗം കൂടിയായ ഐസക്ക് പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ് ഐസക്ക് സാമ്പത്തിക നിരീക്ഷണങ്ങൾ പങ്കുവെക്കുന്നത്. ധനമന്ത്രി പറഞ്ഞത് പോലെ കേന്ദ്രത്തിൽ നിന്നുള്ള റവന്യു കമ്മി ഗ്രാൻറ് ലഭിച്ചുവെന്നും മാധ്യമക്കാർ സൃഷ്ടിച്ച പ്രതിസന്ധി ആവിയായെന്നും തോമസ് ഐസക്ക് പറയുന്നു.

ഓണച്ചിലവിന്റെ പേരിൽ സർക്കാർ നടത്തിയ ധൂർത്തിനെ മാദ്ധ്യമങ്ങൾ വിമർശിച്ചിരുന്നു. 15,000 കോടി രൂപ ചിലവാക്കിയതോടെ ഖജനാവ് കാലിയായെന്നും കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുളള വിഹിതത്തിലാണ് ഇനി പ്രതീക്ഷയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐസക്കിന്റെ വിശദീകരണം. മദ്യവരുമാനവും ഇന്ധന നികുതി വരുമാനവും സ്റ്റാമ്പ് ഡ്യൂട്ടി അടക്കമുളള വരുമാനങ്ങളും നിലച്ച കോവിഡ് കാലവുമായി താരതമ്യം ചെയ്താണ് ഐസക്ക് രണ്ടാം പിണറായി സർക്കാരിന്റെ ധൂർത്തിനെ ന്യായീകരിക്കുന്നതെന്നതാണ് ഏറെ അതിശയകരം.

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

2019-20 ൽ 234 ദിവസം ട്രഷറിയിൽ പണം തികയാതെ റിസർബാങ്കിൽ നിന്നും വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസ് എടുക്കേണ്ടി വന്നു. 54 ദിവസം അഡ്വാൻസ് പരിധിയായ 1400 കോടി രൂപ മറികടന്ന് വായ്പ എടുക്കേണ്ടി വന്നത് കൊണ്ട് ഓവർ ഡ്രാഫ്റ്റിലായി. 2020-21ൽ 195 ദിവസം വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസിലായി. 34 ദിവസം ഓവർ ഡ്രാഫ്റ്റിലായി. കോവിഡ് കാലത്ത് ജനങ്ങളുടെ വരുമാനം ഇല്ലാതാവുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നും ഐസക്ക് തുറന്നുപറയുന്നു.

ഒന്നര ലക്ഷം കോടി രൂപയാണ് സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽ 2020 മാർച്ചിൽ മിച്ചമായി ഉണ്ടായിരുന്നത്. ഈ ഒന്നര ലക്ഷം കോടി രൂപ ഇന്ത്യ സർക്കാരിൻറെ ബോണ്ടുകളിൽ നിക്ഷേപിച്ച് റവന്യു കമ്മി കുറച്ച് നിർത്താനാണ് മറ്റ് സംസ്ഥാനങ്ങളുടെ നിയോ ലിബറൽ യുക്തി പ്രേരിപ്പിച്ചത്.

എന്നാൽ കേരളം പണം ഇല്ലായെന്നത് കൊണ്ട് ഒരു ആവശ്യവും വേണ്ടെന്ന് വെച്ചില്ല. വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസും ഓവർ ഡ്രാഫ്റ്റും പ്രശ്‌നമെ അല്ല. അവയായിരുന്നില്ല അഭിമാന പ്രശ്‌നം. ജനങ്ങളുടെ സുരക്ഷയായിരുന്നു കേരളത്തിൻറെ അഭിമാനമെന്നും തോമസ് ഐസക്ക് പറയുന്നു. എന്നാൽ കൊറോണക്കാലത്ത് മറ്റ് സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ജനങ്ങൾക്ക് സാമ്പത്തിക പിന്തുണയും കരുതലും ഉറപ്പാക്കിയപ്പോൾ കേരളത്തിന് കാര്യമായ നടപടികൾ സ്വീകരിക്കാനായില്ലെന്ന യാഥാർത്ഥ്യം തോമസ് ഐസക്ക് സൂചിപ്പിച്ചിട്ടില്ല.

വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസിന് റിപ്പോ റേറ്റ് പലിശയേയുള്ളു. അതായത് അന്ന് 3.5 ശതമാനം. ഇത്ര താഴ്ന്ന പലിശക്കുള്ള 1400 കോടി രൂപ എന്തിന് വേണ്ടെന്ന് വയ്ക്കണം? കൂടാതെ ഇത്രയും വായ്പ എടുക്കാനുള്ള അവകാശം വി.എസ്. അച്യുതാനന്ദൻ സർക്കാരിൻറെ കാലത്ത് നേടിയെടുത്തതാണെന്നും ഐസക്ക് സ്ഥാപിക്കുന്നു.

അന്ന് കേരളത്തിൻറെ വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസ് പരിധി 600 കോടി രൂപയായിരുന്നു. സിങ്കിംഗ് ഫണ്ടിലേക്ക് ആ സർക്കാരിൻറെ കാലത്ത് എല്ലാ വർഷവും പണം നിക്ഷേപിച്ചതിൻറെ ഭാഗമായിട്ടാണ് ആനുപാതികമായി കൂടുതൽ വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസ് വായ്പ എടുക്കാനുള്ള അവകാശം കിട്ടിയത്. അത് ഉപയോഗപ്പെടുത്തുന്നത് എന്തോ വലിയ അപരാധം എന്ന മട്ടിലാണ് ചില പത്രക്കാരുടെ എഴുത്തെന്നും ഐസക്ക് കുറ്റപ്പെടുത്തുന്നു.

ഏതായാലും അന്ന് ഖജനാവ് തകരുന്നുയെന്ന് ആരും പരിഭ്രാന്തരായില്ല. ഒരു മാധ്യമവും ഖജനാവ് കാലിയായി എന്ന് തലക്കെട്ട് നിരത്തിയുമില്ല. എന്നാൽ ഇപ്പോൾ ഓണക്കാലത്ത് കേരളത്തിലെ ട്രഷറി വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസിലായി. ചിലപ്പോൾ ഓവർഡ്രാഫ്റ്റ് ആകുമെന്ന സ്ഥിതി വന്നു. എന്താണ് മാധ്യമ കോലാഹലം! എന്താണ് ഈ ഭാവമാറ്റത്തിന് കാരണം? കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻറെ വായ്പ പരിധി വെട്ടികുറക്കുന്നതിന് കേന്ദ്രം കുതന്ത്രങ്ങൾ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനുള്ള അന്തരീക്ഷ സൃഷ്ടിക്കുള്ള പ്രചാരണമാണ് ചില മാധ്യമങ്ങളെ കൈക്കലാക്കി ചില തൽപ്പര കക്ഷികൾ നടത്തി കൊണ്ടിരിക്കുന്നതെന്നാണ് ഐസക്കിന്റെ വിലയിരുത്തൽ.

Tags: Kerala CPIM leaderthomas issac
Share27TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies