രജൗരി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു. രാവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം രജൗരിയിൽ നടന്ന റാലിയിലും അഭിസംബോധന ചെയ്തു.
കശ്മീരിൽ ഇന്ന് മുഴങ്ങുന്ന മോദി മോദി വിളികൾ ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ഇവിടെ രക്തപ്പുഴ ഒഴുകുമെന്ന് പറഞ്ഞവർക്കുളള മറുപടിയാണെന്ന് അമിത് ഷാ പറഞ്ഞു. നേരത്തെ കൈയ്യിൽ കല്ലുകളുമായി നിന്ന യുവാക്കൾക്ക് ഇപ്പോൾ കംപ്യൂട്ടറും തൊഴിലുമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീർ പല വികസന പദ്ധതികളുടെയും ആനുകൂല്യം ഇന്ന് അനുഭവിക്കുന്നുണ്ട്. ജനങ്ങൾ ഒരു മാറ്റത്തെ അംഗീകരിക്കുമ്പോൾ ജനാധിപത്യവുമാണ് അവിടെ കരുത്താർജ്ജിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം 70 വർഷങ്ങൾ കൊണ്ട് 15,000 കോടി രൂപ മാത്രമായിരുന്നു ജമ്മു കശ്മീരിന്റെ വികസനത്തിനായി അനുവദിച്ചിരുന്നത്. എന്നാൽ 2019 ന് ശേഷം ഇതുവരെ 56,000 കോടി രൂപയാണ് സർക്കാർ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. വൻ ജനക്കൂട്ടവും ആവേശവുമായിരുന്നു റാലിയിൽ ദൃശ്യമായത്.
Discussion about this post