പട്ടാമ്പി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവിൽ പോയ സംസ്ഥാന സെക്രട്ടറി സി എ
റൗഫ് അറസ്റ്റിൽ. പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് പുലർച്ചെ എൻഐഎ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. റൗഫിനായി അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇയാളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനം ചെയ്തത് റൗഫ് ആയിരുന്നു.
നിരോധനത്തിന് ശേഷം കേരളത്തിൽ നിന്നുള്ള മറ്റ് നേതാക്കൾ അറസ്റ്റിലായിട്ടും റൗഫിനെ
പിടികൂടാൻ കഴിഞ്ഞിരുന്നില്ല. റൗഫിനെ തേടി മഞ്ചേരി കാരാപറമ്പ് ഗ്രീൻവാലി അക്കാദമിയിൽ ഉൾപ്പെടെ എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു.
ഇതിനിടെ ഒളിവിലിരുന്ന് റൗഫ് രഹസ്യമായി പോപ്പുലർ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാൻ നീക്കം നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സാംസ്കാരിക സംഘടനകളുടെ മറപറ്റിയായിരുന്നു ഈ പ്രവർത്തനങ്ങൾ. തമിഴ് നാട്ടിലും കർണാടകയിലുമായിരുന്നു റൗഫ് ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം.
Discussion about this post