ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശമായി.
നരോദ ഗാമിൽ നിന്ന് ആരംഭിച്ച് ഗാന്ധിനഗർ സൗത്ത് മണ്ഡലത്തിൽ ആണ് മെഗാഷോ അവസാനിച്ചത്. 50 കിലോമീറ്ററിലധികം ദൂരമുള്ള റോഡ്ഷോ ബിജെപി അണികൾക്ക് ആവേശമായി. പണ്ഡിറ്റ് ദിനയാൽ ഉപാധ്യായ, സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രമുഖരുടെ സ്മാരകങ്ങളിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ഏകദേശം 35 സ്ഥലങ്ങളിൽ ഇത്തരത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര .
അതേ സമയം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നു. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടിയത്. സൗരാഷ്‌ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ ഏകദേശം 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 718 പേർ പുരുഷന്മാരും 70 പേർ സ്ത്രീകളുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ എത്തിച്ചാണ് ബിജെപിയുടെ പ്രചാരണം . ആം ആദ്മിക്ക് വേണ്ടി ഡൽഹി മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളും എത്തി. കോൺഗ്രസ് ആകട്ടെ ഭാരത് ജോഡോ യാത്രയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Discussion about this post