തഖർ; പുരുഷൻമാർ കൂടെയില്ലാതെ സ്ത്രീകൾക്ക് കടയിൽ പോകാൻ അനുവാദമില്ലെന്ന നിയമം ലംഘിച്ചതിന് കടുത്ത ശിക്ഷ. അഫ്ഗാനിസ്ഥാനിലാണ് ആൺതുണയില്ലാതെ കടയിൽ പോയതിന് ഒരു സ്ത്രീയെ പൊതുസ്ഥലത്ത് വെച്ച് ക്രൂരമായി ചമ്മട്ടികൊണ്ട് അടിച്ചത്. ഇതിൻറെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തഖർ പ്രവിശ്യയിൽ നിന്നുള്ള ഷബ്‌നം നസിമി എന്ന ഉപയോക്താവ് ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, സ്ത്രീയെ ചമ്മട്ടികൊണ്ട് അടിക്കുന്നതായി കാണാം.
“താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ ഭൂമിയിൽ നരകയാതന അനുഭവിക്കുകയാണ്, നിങ്ങൾ കണ്ണടയ്ക്കരുത്,” എന്ന അടിക്കുറിപ്പോടുകൂടിയാണ് ഷബ്‌നം നസിമി വീഡിയോ പങ്കുവെച്ചത്. മോഷണവും സദാചാര കുറ്റകൃത്യങ്ങളും ആരോപിച്ച് അഫ്ഗാൻ കോടതിയുടെ ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച മൂന്ന് സ്ത്രീകളെയും 11 പുരുഷൻമാരെയും പൊതുസ്ഥലത്ത് വെച്ച് ചമ്മട്ടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മോഷണത്തിനും വ്യഭിചാരത്തിനും കിഴ്ക്കോടതി ടതി ശിക്ഷിച്ചആളുകളെ ചാട്ടവാറ്കൊണ്ട് അടിക്കുന്ന ക്രൂരമായ ദൃശ്യങ്ങളും അഫ്ഗാനിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്ലാമിക നിയമങ്ങൾ, അല്ലെങ്കിൽ ശരിയത്തിന്റെ കർശനമായ വ്യാഖ്യാനങ്ങളിൽ ഉറച്ചുനിൽക്കണമെന്ന പേടിപ്പെടുത്തലാണ് താലിബാൻ ഭരണകൂടെ മുന്നോട്ടുവെയ്ക്കുന്നത്. പരസ്യ വധശിക്ഷയും, ചാട്ടവാറടിയും ഉൾപ്പെടുന്ന ഇസ്ലാമിക നിയമങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് സുപ്രിംകോടതിയും കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
Discussion about this post