ന്യൂഡൽഹി: അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ-ഖ്വായ്ദ. ഭീകര സംഘടനയുടെ മാസികയായ ഗസ്വ ഇ ഹിന്ദിലൂടെയാണ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തെ ഒന്നിച്ച് ചെറുക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങളോട് അൽ-ഖ്വായ്ദ ആഹ്വാനവും ചെയ്യുന്നുണ്ട്.
രാമക്ഷേത്രത്തിന്റെ നിർമ്മാണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേയാണ് ഭീകര സംഘടനയുടെ ഭീഷണിയും വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമവും. ബാബറി മസ്ജിദിന്റെ ശേഷിപ്പുകൾക്ക് മുകളിലാണ് രാമക്ഷേത്രം ഉയർന്നിരിക്കുന്നതെന്ന് ഈ ലക്കം പുറത്തിറങ്ങിയ മാസികയിൽ പറയുന്നു. അതിനാൽ ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് അള്ളാഹുവിന്റെ നാമത്തിൽ ബാബറി മസ്ജിദ് നിർമ്മിക്കും. എന്നാൽ ഇതിന് വേണ്ടി നാം എല്ലാ മുസ്ലീങ്ങളും ത്യാഗത്തിന് തയ്യാറാകണമെന്നും 110 പേജുള്ള മാസികയിൽ ആവശ്യപ്പെടുന്നുണ്ട്.
ബാബറി മസ്ജിദിനായി ഉറ്റവരെ നഷ്ടപ്പെടുത്തേണ്ടിവന്നാലും ഭയക്കരുത്. നിങ്ങളുടെ ജീവനും സമ്പത്തും ജിഹാദിനായി പ്രയോജനപ്പെടുത്തൂ. മതേതരത്വം എന്നത് കപടവാദമാണ്. 30 വർഷങ്ങൾക്ക് മുൻപ് ബാബറി മസ്ജിദ് പൊളിച്ച് നീക്കി. ഇപ്പോൾ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാൻ ഹിന്ദുക്കൾ വാളുകൾക്ക് മൂർച്ച കൂട്ടി കാത്തിരിക്കുകയാണ്. നമുക്കെതിരെ ആയുധങ്ങൾ പ്രയോഗിക്കാനാണ് ഹിന്ദുക്കൾ പരിശീലിക്കുന്നത്. ഹിന്ദു സ്ത്രീകളുടെ വായിൽ നിന്നുതന്നെ ഇത് കേൾക്കാൻ കഴിയും. ഇന്ത്യയിൽ ജിഹാദാണ് അൽ ഖ്വായ്ദ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയും ഇസ്ലാമിക ലോകത്തിന്റെ ഭാഗമാകും. ശ്രീനഗറിലെ ജാമിയ മസ്ജിദ് മുതൽ അയോദ്ധ്യയിലെ ബാബറി മസ്ജിദുവരെ സ്വന്തമാക്കാൻ ജിഹാദ് മാത്രമാണ് ഓരേയൊരു പോംവഴിയെന്നും അൽ-ഖ്വായ്ദ വ്യക്തമാക്കുന്നു.
Discussion about this post