കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി. നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ്.എൻ.നഗരേഷ് വ്യക്തമാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനമാണ് റദ്ദാക്കിയത്. മണ്ണിൽ കിടന്ന് ഇത്തരം ബാഗുകൾ നശിക്കില്ലെന്നും പ്രകൃതിക്ക് ദോഷകരമാണെന്നുമുള്ള വാദങ്ങൾ മുൻനിർത്തിയാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സർക്കാർ നിരോധിച്ചത്.
ഇത്തരത്തിലൊരു നിരോധനത്തിന് സർക്കാരിന് അധികാരമില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്രസർക്കാരിനാണ് ഇത്തരത്തിലുള്ള നിരോധനം ഏർപ്പെടുത്താൻ അധികാരമുള്ളത്. ഈ സാങ്കേതികതയിൽ ഊന്നിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ഉണ്ടായിരിക്കുന്നത്. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സർക്കാർ നിരോധിച്ചത് ചോദ്യം ചെയ്ത് കൊണ്ട് അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനി ഉൾപ്പെടെ ഉളളവർ സമർപ്പിച്ച ഹർജി അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Discussion about this post