മൂന്നാർ: ഇടുക്കി മൂന്നാറിൽ തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെ എത്തിയതോടെ സ്ഥലത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. ഇങ്ങനെ മഞ്ഞുകാണാൻ എത്തിയവരിൽ നിന്ന് വനപാലകർ പണം പിരിച്ചതായി ആരോപണം.
അതിശൈത്യം പൂർണ്ണമായി ആസ്വദിക്കാൻ വട്ടവടയിലെ പാമ്പാടുംചോല ദേശീയോദ്യാനത്തിൽ എത്തണം. ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നവരിൽ നിന്നും 2000 രൂപ പിഴ അടയ്ക്കാൻ വനപാലകർ ആവശ്യപ്പെട്ടതായും ചിലർ പറയുന്നു.
സംഭവം വിവാദമായതോടെ ദേശീയോദ്യാനത്തിൽ വാഹനം നിർത്താൻ പാടില്ലെന്ന മുന്നറിയിപ്പ് സന്ദേശവുമായി അധികൃതർ രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പണപിരിവ് നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദ്യാനത്തിൽ പ്രവേശിക്കുന്ന ടോപ്പ് സ്റ്റേഷൻ അതിർത്തിയിൽ ഉദ്യാനത്തിലൂടെ കടന്നുപോകുന്ന 5 കിലോ മീറ്റർ ദൂരത്ത് വാഹനങ്ങൾ നിർത്തുകയോ, വന്യമ്യഗങ്ങൾ ആക്രമശക്തമാകുന്ന തരത്തിൽ ഫോട്ടോ എടുക്കുകയോ ചെയ്താൽ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുകൾ കവാടത്തിൽ ശബ്ദ സന്ദേശമായി വിനോസഞ്ചാരികൾക്ക് നൽകുന്നുണ്ട്.
Discussion about this post