ടെഹ്‌റാൻ: രാജ്യത്ത് മഴ കുറയുന്നതിന്റെയും ജലക്ഷാമത്തിന്റെയും കാരണം കണ്ടെത്തി ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ അടുത്ത സഹായി മുഹമ്മദ് ഹുസൈനി ഹമദാനി. ശരീയത്ത് നിയമം ലംഘിച്ച് ഹിജാബ് ധരിക്കാതെ നടക്കുന്ന സ്ത്രീകളാണ് മഴ കുറഞ്ഞതിന് കാരണമെന്നാണ് ഇമാമിന്റെ കണ്ടുപിടുത്തം. ഹിജാബ് ധരിക്കാത്ത എല്ലാവരെയും രണകൂടം പിടികൂടി തക്കതായ ശിക്ഷ നൽകണമെന്ന് ഇമാം ആവശ്യപ്പെട്ടു.
ഷോപ്പിംഗ് മാളുകളിലും ഫാർമസികളിലും കയറുമ്പോൾ ഇസ്ലാമിക രാജ്യത്താണ് ജീവിക്കുന്നതെന്ന് മനസിലാവുന്നേ ഇല്ല. ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളുടെ പ്രവേശനം തടയാൻ കടകൾക്കും മാളുകൾക്കും അധികൃതർ മുന്നറിയിപ്പ് നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
രാജ്യത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ ഇറാനിലെ 270ലധികം നഗരങ്ങളും പട്ടണങ്ങളും രൂക്ഷമായ ജല പ്രതിസന്ധിയിലാണ്. 50 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
Discussion about this post