ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്ത സംഘത്തെ പിടികൂടി പോലീസ്. മദ്രസ അദ്ധ്യാപകൻ ഉൾപ്പെടെ മൂന്ന് പേരെയാണ് പിടികൂടിയത്. കാശിവിശ്വനാഥ ക്ഷേത്ര പരിസരത്ത് നിന്നായിരുന്നു ഇവർ പിടിയിലായത് .
ക്ഷേത്രത്തിൽ വാർഷിക മെഗാമേളയുമായി ബന്ധപ്പട്ട ആഘോഷപരിപാടികൾ നടന്നുവരികയാണ്. ഇതിനോട് അനുബന്ധിച്ച് നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ഇവരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു മതപരിവർത്തന സംഘം എത്തിയത്. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി ഇവർ തങ്ങളുടെ മതത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു. ഇതിന് പുറമേ ഇസ്ലാമിക മതത്തിന്റെ മേന്മകളെ പ്രകീർത്തിച്ചുകൊണ്ടുള്ള പുസ്തകവും ഇവർ ആളുകൾക്ക് വിതരണം ചെയ്യുകയും ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഹിന്ദു വിശ്വാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇസ്ലാമിയ ഹിമാദിയ മദ്രസ അദ്ധ്യാപകനായ മെഹ്മൂദ് ഹസൻ ഗാസി, മൊഹ്ദ് മോനിഷ്, സമീർ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയാണ് മെഹ്മൂദ് ഹസൻ ഗാസിയെന്ന് പോലീസ് പറഞ്ഞു. ആശിഷ് കുമാർ ഗുപ്ത, നരേഷ് കുമാർ സരോജ് എന്നാണ് അറസ്റ്റിലായ മറ്റ് രണ്ട് പേരുടെയും യഥാർത്ഥ പേരുകൾ. ഇവർ അടുത്തിടെയായിരുന്നു ഇസ്ലാം മതം സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. മതപരിവർത്തനത്തിനായി വിദേശത്ത് നിന്നുൾപ്പെടെ മൂവർ സംഘം ധനസമാഹരണം നടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.
Discussion about this post