ചെന്നൈ: പാർട്ടി പ്രവർത്തകനെ കല്ലെറിഞ്ഞ് ഓടിച്ച് മന്ത്രി. തമിഴ്‌നാട് പാൽ- ക്ഷീര വികസന മന്ത്രി എസ് എം നാസറാണ് പാർട്ടി പ്രവർത്തകനെ കല്ലെറിഞ്ഞത്. മന്ത്രിയുടെ കല്ലേറിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ തിരുവള്ളൂരിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബുധനാഴ്ച ഇവിടെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിനായി ഒരുക്കിയ വേദിയിലേക്ക് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു നാസർ. അദ്ദേഹമെത്തിയപ്പോൾ വേദിയിൽ മുഖ്യമന്ത്രിയ്ക്കും മറ്റ് വിശിഷ്ടാതിഥികൾക്കും ഇരിക്കാൻ കസേര കണ്ടില്ല. ഇതോടെ രോഷാകുലനായിരുന്നു.
മതിയായ ഒരുക്കങ്ങൾ ഇല്ലെന്ന് കണ്ട മന്ത്രി പാർട്ടി പ്രവർത്തകരോട് ഇക്കാര്യം ആരാഞ്ഞു. ഇതിനിടെ ചെയർ കൊണ്ടുവരാൻ ഏൽപ്പിച്ച പ്രവർത്തകൻ മന്ത്രിയുടെ അടുത്തേക്ക് വരികയായിരുന്നു. ഇതു കണ്ട മന്ത്രി തറയിൽ കിടന്ന കല്ലെടുത്ത് പ്രവർത്തകനെ എറിഞ്ഞു. ഇതിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്.
നാസർ പ്രവർത്തകനെ കല്ലെറിഞ്ഞ് ഓടിക്കുന്നത് കണ്ട് മറ്റ് പാർട്ടി പ്രവർത്തകരും സംഘാടകരും ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണം. ഇതിനിടെ കസേരകളുമായി വേദിയിലേക്ക് ഓടുന്ന മറ്റൊരു പ്രവർത്തകനെയും ദൃശ്യങ്ങളിൽ കാണാം.
നേരത്തെ കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ നാസർ മാദ്ധ്യമ വാർത്തകളിൽ ഇടം നേടിയിരുന്നു. സംസ്ഥാനത്ത് അടുത്തിടെ പാലിന് സർക്കാർ വില വർദ്ധിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ കേന്ദ്രസർക്കാർ പാലിന് ഏർപ്പെടുത്തിയ ജിഎസ്ടി ഉയർത്തിയെന്നും ഇതാണ് വിലയിൽ പ്രതിഫലിച്ചത് എന്നുമായിരുന്നു നാസറിന്റെ ന്യായീകരണം. ഇത് വലിയ വാർത്തയായിരുന്നു.
#WATCH | Tamil Nadu Minister SM Nasar throws a stone at party workers in Tiruvallur for delaying in bringing chairs for him to sit pic.twitter.com/Q3f52Zjp7F
— ANI (@ANI) January 24, 2023
Discussion about this post