അയോദ്ധ്യ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിന് വേണ്ടി ഭഗവാൻ ശ്രീരാമന്റേയും സീതാദേവിയുടേയും വിഗ്രഹങ്ങൾ കൊത്തിയെടുക്കാനുള്ള ശാലിഗ്രാം ശിലകൾ അയോദ്ധ്യയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് പാറകൾ അയോദ്ധ്യയിലെത്തിച്ചത്. വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി രാജേന്ദ്ര സിംഗ് പങ്കജിന്റെ നേതൃത്വത്തിലാണ് നേപ്പാളിലെ മുസ്താങ് ജില്ലയിൽ നിന്ന് രണ്ട് ശാലിഗ്രാം ശിലകൾ കൊണ്ടുവന്നത്.
ശിലകൾക്ക് 60 ദശലക്ഷം വർഷത്തോളം പഴക്കമുണ്ട്. ഒരു പാറയ്ക്ക് 26 ടൺ ഭാരവും മറ്റൊരു പാറയ്ക്ക് 14 ടൺ ഭാരവുമാണുള്ളത്. രണ്ട് ട്രക്കുകളിലായാണ് ഇവ എത്തിച്ചത്. ക്ഷേത്രപുരോഹിതരും നാട്ടുകാരും ചേർന്ന് ശിലകൾ സ്വീകരിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറുന്നതിന് മുൻപായി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി.
നേപ്പാളിലെ മുക്തിനാഥിന് സമീപം കാളി ഗണ്ഡകി നദിയിൽ നിന്നാണ് ഈ ശിലകൾ കണ്ടെത്തിയത്. ഗണേശ്വർ ധാം ഗണ്ഡകിയിൽ നിന്ന് 85 കിലോമീറ്റർ മാറി ദാമോദർ കുണ്ഡിൽ നിന്നാണ് നദിയുടെ ഉത്ഭവം. ഭഗവാൻ രാമന്റെ ശിശുഭാവത്തിലുള്ള വിഗ്രഹമാണ് കൊത്തിയെടുക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ മകരസംക്രാന്തി ദിവസം വിഗ്രഹം ക്ഷേത്ര ശ്രീകോവിലിൽ സ്ഥാപിക്കുമെന്നും ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
Uttar Pradesh | Shaligram stones brought from Nepal reached Ayodhya.
They are expected to be used for the construction of idols of Ram and Janaki. pic.twitter.com/76L3IzNdAF
— ANI (@ANI) February 2, 2023
Discussion about this post