തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. താങ്ങാനാകാത്ത ഭാരം ജനങ്ങൾക്കുണ്ടാകില്ല. അധിക ഭാരം അടിച്ചേൽപ്പിക്കുന്നത് എൽഡിഎഫിന്റെ നയമല്ല. ചെലവ് ചുരുക്കാൻ സ്വാഭാവികമായും നിർദ്ദേശങ്ങളുണ്ടാകും. ബജറ്റിൽ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ സമ്പൂർണ ബജറ്റാണ് ഇക്കുറി. ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിക്കും. ബജറ്റ് വിവരങ്ങളും രേഖകളും ‘കേരള ബജറ്റ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ലഭ്യമാകും. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നികുതികളും ഫീസുകളും കൂട്ടിയേക്കുമെന്ന സൂചനയുമുണ്ട്.
Discussion about this post