ന്യൂഡൽഹി: ഇന്ത്യയിലെ ഹിന്ദുക്കൾ വിദേശത്ത് നിന്ന് എത്തിയവരാണെന്ന് സമാജ് വാദി പാർട്ടി നേതാവ് എസ്.ടി ഹസൻ. ശൂദ്രരും ദളിതരും ദ്രാവിഡരും ഒഴികെ ഇന്ത്യയിലെ മറ്റെല്ലാവരും വിദേശികളാണെന്നും അവർ വനങ്ങളിൽ താമസിച്ചിരുന്നതായും എസ്ടി ഹസൻ പറഞ്ഞു.
മദ്ധ്യേഷ്യയിൽ നിന്ന് വന്നവരാണ് ഹിന്ദു മതം വികസിപ്പിച്ചത്. ഇത് ചരിത്രമാണെന്ന് എസ്പി നേതാവ് കൂട്ടിച്ചേർത്തു. പൊതുപരിപാടിയിലാണ് എസ്പി നേതാവിന്റെ ഹിന്ദുവിരുദ്ധ പരാമർശം.
1,000 വർഷം മുമ്പാണ് മുസ്ലീങ്ങൾ ഇന്ത്യയിൽ വന്നതെങ്കിൽ, 2,000 വർഷം മുമ്പ് മദ്ധ്യേഷ്യയിൽ നിന്നാണ് സവർണ ഹിന്ദുക്കൾ വന്നതെന്ന് ഹസൻ അവകാശപ്പെട്ടു. എസ്പി നേതാവിന്റെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഹിന്ദുക്കളുടെ വിശ്വാസ പ്രമാണങ്ങളെ ആകെ അപമാനിക്കുന്നതാണ് എസ്പി നേതാവിന്റെ പരാമർശമെന്നും വിദ്വേഷം ജനിപ്പിക്കാനാണ് അയാൾ ശ്രമിക്കുന്നതെന്നും വിമർശനം ഉയർന്നു കഴിഞ്ഞു.
Discussion about this post