ന്യൂഡൽഹി: ഭീകരരുടെ നിരന്തര ആക്രമണങ്ങളെ തുടർന്ന് ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിർത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീർ താഴ്‌വരയിലേക്ക് കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുന്നത് ക്രൂരതയാണെന്ന് രാഹുൽ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാഹുൽ കത്ത് നൽകി.
വംശഹത്യയുടെ ഇരകളായ കശ്മീരി പണ്ഡിറ്റുകളെ തിരികെ കശ്മീർ താഴ്വരയിലേക്ക് കൊണ്ടുവരുന്നത് അവരോട് ചെയ്യുന്ന ക്രൂരതയാണെന്ന് കത്തിൽ പറയുന്നു. കശ്മീരി പണ്ഡിറ്റുകൾ കശ്മീരിൽ യാതൊരു സുരക്ഷയും ഇല്ല. ഈ സാഹചര്യത്തിൽ അവരെ തരികെ എത്തിക്കുന്നതിനോട് എതിർപ്പുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവർ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ തന്നോട് വിവരിച്ചെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ജോലിക്കാരായ കശ്മീരി പണ്ഡിറ്റുകളെ സർക്കാർ മറ്റ് ഡിപ്പാർട്‌മെന്റുകളിലേക്ക് മാറ്റണം. ഉദ്യോഗസ്ഥരെക്കുറിച്ച് ഓർത്ത് അവരുടെ കുടുംബങ്ങൾക്ക് ആശങ്കയുണ്ട്. കുടുംബത്തെ ഓർത്ത് അവർക്കും. അതിനാൽ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും കത്തിൽ ആവശ്യമുണ്ട്.
Discussion about this post