ഇസ്ലാമാബാദ് ; പാകിസ്ഥാൻ മുൻ പ്രസിഡന്റും ഏകാധിപതിയുമായ ജനറൽ പർവേസ് മുഷറഫിന് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂർ .
‘ ഇന്ത്യയുടെ ബദ്ധശത്രു ആയിരുന്ന മുഷറഫ് 2002 നും 2007 നും ഇടയിൽ സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായി മാറി . എല്ലാ വർഷവും ഐക്യരാഷ്ട്രസഭയിൽ വെച്ച് ഞാൻ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു, നയതന്ത്ര വീക്ഷണങ്ങളിൽ അദ്ദേഹം കൗശലക്കാരനും വ്യക്തതയുള്ളവനുമായിരുന്നു. പരേതന്റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. ‘ ഇത്തരത്തിലാണ് ശശി തരൂരിന്റെ ട്വീറ്റ്.
ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ല അടക്കമുള്ളവർ തരൂരിനെ വിമർശിച്ച് രംഗത്തെത്തി . ‘കാർഗിൽ യുദ്ധത്തിന്റെ ശില്പി, സ്വേച്ഛാധിപതി, ക്രൂരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ പർവേസ് മുഷറഫ്, താലിബാനെയും ഒസാമ ബിൻ ലാദനെയും സഹോദരന്മാരും വീരന്മാരുമായി കണക്കാക്കി .വീരമൃത്യു വരിച്ച സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ തിരികെ വാങ്ങാൻ വിസമ്മതിച്ചു . അദ്ദേഹത്തെ കോൺഗ്രസ് പുകഴ്ത്തുകയാണ്. താങ്കള് അത്ഭുതപ്പെട്ടോ? വീണ്ടും കോൺഗ്രസിന്റെ പാക്കിസം!” ട്വീറ്റിനൊപ്പം ചില വാർത്തകളുടെ സ്‌ക്രീൻ ഷോട്ടുകളും പൂനവല്ല പങ്കുവെച്ചിട്ടുണ്ട്.
Discussion about this post