ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ആമസോൺ. മോദി ആന്റ് മി: എ പൊളിറ്റിക്കൽ റിവേക്കനിംഗ് എന്ന സൗരവ് ദത്തിന്റെ പുസ്തകത്തിനാണ് ആമസോൺ വിലക്ക് ഏർപ്പെടുത്തിയത്.
ആമസോണിലൂടെയുള്ള ഈ പുസ്തകത്തിന്റെ വിൽപ്പന നിരോധിച്ചതിനോടൊപ്പം ഇത്തരം ഹിന്ദുത്വ പ്രമേയ സാഹിത്യം അനുവദനീയമല്ലെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തുവെന്ന് സൗരവ് ദത്ത് വ്യക്തമാക്കി. കമ്പനി തനിക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് ആമസോണിന്റെ ഈ ഇരട്ടത്താപ്പിനെതിരെ എഴുത്തുകാരൻ രംഗത്തെത്തിയത്.
” പരിശോധനയ്ക്കിടെ നിങ്ങളുടെ അക്കൗണ്ട് ഒരു കിൻഡിൽ ഡയറക്ട് പബ്ലിഷിംഗ് അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി, ”മോദിയും മീ: എ പൊളിറ്റിക്കൽ റിവേക്കനിംഗ് ” എന്ന പുസ്തകത്തിന്റെ വിൽപ്പന ഇതിന് മുൻപ് തന്നെ ഞങ്ങൾ അവസാനിപ്പിച്ചതാണ്. ഇതിലെ ഹിന്ദുത്വ പ്രമേയ സാഹിത്യം വർഗീയ വിദ്വേഷം പരത്തുകയും ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പരാതികൾ ലഭിച്ചിരുന്നു. ആമസോൺ കെഡിപി ഉപഭോക്തൃ താത്പര്യത്തെ ഗൗരവമായി എടുക്കുന്നുവെന്ന് ആമസോൺ എഴുത്തുകാരന് അയച്ച സന്ദേശത്തിൽ പറയുന്നു. ‘മോദി ആൻഡ് മീ: എ പൊളിറ്റിക്കൽ റീവേക്കനിംഗ്’ എന്ന പുസ്തകത്തിന് മികച്ച റോയൽറ്റികളൊന്നും ലഭിക്കാൻ നിങ്ങൾക്ക് ഇനി അർഹതയില്ല….നിങ്ങൾ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ആമസോണിലെ വിൽപ്പനയിൽ നിന്ന് നീക്കം ചെയ്യും എന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
സൗരവ് ദത്തിന്റെ ട്വീറ്റിന് നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post