ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും വസ്ത്രധാരണം ചർച്ചയാക്കി സമൂഹമാദ്ധ്യമങ്ങൾ. ഇന്നത്തെ പാർലമെൻറ് ചർച്ചയ്ക്കിടെയുള്ള ഇരുവരുടെയും വസ്ത്രധാരണമാണ് സമൂഹമാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ജാക്കറ്റ് ധരിച്ചാണ് ഇന്ന് സഭയിലെത്തിയത്. മറുവശത്താകട്ടെ 56,000 വിലയുള്ള ലൂയിസ് വിറ്റൺ വിദേശ മഫ്‌ളർ ധരിച്ചാണ് മല്ലികാർജ്ജുൻ ഖാർഗ്ഗെ എത്തിയത്. എന്നിട്ട് സംസാരിക്കുന്നതോ പാവപ്പെട്ടവരുടെ വരുമാനത്തെകുറിച്ചും.
പാവപ്പെട്ടവരുടെ വരുമാനം കുറഞ്ഞതിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുമ്പോഴാണ് ഖാർഗെയുടെ വസ്ത്രധാരണത്തിലേക്ക് ആളുകളുടെ ശ്രദ്ധ പോയത്. മഫ്ലറിൻറെ ചിത്രസഹിതം മല്ലികാർജ്ജുൻ ഖാർഗെയെ ട്രോളുകയാണ് സമൂഹമാദ്ധ്യമങ്ങൾ.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി വക്താവ് ഷഹ്‌സാദ് പൂനവല്ല ട്വിറ്ററിൽ രണ്ട് ചിത്രങ്ങളും പോസ്റ്റു ചെയ്തു. ഒരു ചിത്രത്തിൽ പ്രധാനമന്ത്രി മോദി പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച പ്രത്യേക ജാക്കറ്റ് ധരിച്ചിരിക്കുന്നതും രണ്ടാമത്തെ ചിത്രത്തിൽ മഫ്‌ളർ ധരിച്ച ഖാർഗെയുമാണ്. ‘വ്യത്യാസം വ്യക്തമാണ്, ഒന്ന് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച റീസൈക്കിൾഡ് മേക്ക് ഇൻ ഇന്ത്യ ജാക്കറ്റ്, 56,000 വിലയുള്ള ലൂയിസ് വിറ്റൺ വിദേശ ഷാൾ’. ഷഹ്സാദ് പൂനവല്ല ട്വീറ്റ് ചെയ്തു.
Discussion about this post