ലഖ്നൗ: രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ പാർട്ടി നേതാക്കളെ അനുകൂലിച്ച് അഖിലേഷ് യാദവ്. സംഭവത്തിൽ പ്രതിഷേധിച്ച വനിതാ നേതാക്കളെ സമാജ് വാദി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. റോളി തിവാരി മിശ്ര, റിച്ച സിംഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പാർട്ടിയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായി സസ്പെൻഡ് ചെയ്യപ്പെട്ട റിച്ച സിംഗ് പറഞ്ഞു. അക്രമികളെ സംരക്ഷിക്കുകയും, രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്ത നടപടിയെ അപലപിച്ച നേതാക്കളെ പുറത്താക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് അവർ പറഞ്ഞു.
രാജ്യദ്രോഹികൾക്കെതിരെ ഇനിയും ശബ്ദമുയർത്തും. 16 വർഷം നിസ്വാർത്ഥമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിനുള്ള പാരിതോഷികമാണോ സസ്പെൻഷൻ എന്ന് റോളി തിവാരി മിശ്ര ചോദിച്ചു. സനാതന ധർമ്മത്തിന്റെയും ഭഗവാൻ ശ്രീരാമന്റെയും രാമചരിത മാനസത്തിന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ഒരായിരം സസ്പെൻഷനുകൾ ഏറ്റുവാങ്ങാൻ ഒരുക്കമാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് സമാജ് വാദി പാർട്ടി എം എൽ സി കേശവ് പ്രസാദ് മൗര്യ രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്തത്. സ്വന്തം സന്തോഷത്തിന് മാത്രം വേണ്ടി തുളസീദാസ് എഴുതിയ പുസ്തകമാണ് രാമചരിത മാനസമെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
Discussion about this post