കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ഒളിവിലായിരുന്ന ആകാശ് നേരിട്ട് കോടതിയിൽ ഹാജരാവുകയായിരുന്നു. ആകാശ് തില്ലങ്കേരിക്ക് പുറമേ ഇന്ന് അറസ്റ്റിലായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ എന്ന് ഉച്ചയോടെയാണ് പോലീസ് പിടികൂടിയത്.
മന്ത്രി എം ബി രാജേഷിൻറെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മിയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിന്റെ പരാതി.
അതേസമയം പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന ആകാശിന്റെ വെളിപ്പെടുത്തൽ വലിയ കോളിളക്കത്തിന് കാരണമായിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രവചരണം നടത്തുവെന്നാരോപിച്ച് ഇതിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു.
Discussion about this post