തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. വ്യാജ രേഖകൾ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതിന് കളക്ടേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കളക്ടേറ്റുകളിൽ മിന്നൽ പരിശോധന നടത്തുകയാണ്.
ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനായി കളക്ടറേറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ അപേക്ഷകർ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തും. തുടർന്ന് സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുന്നതോടെ പണം അക്കൗണ്ടിൽ എത്തും.
എന്നാൽ സിഎംആർഡിഎഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥർ, ഏജന്റുമാർ മുഖേന പണം തട്ടുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. അനർഹരായ ആളുകളുടെ പേരിൽ അപേക്ഷ സമർപ്പിച്ച് വ്യാജ വരുമാന സർട്ടിഫിക്കേറ്റുകളും നൽകും. ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ട് രേഖകളും ഏജന്റുകളുടേതാകും. പണം ലഭിച്ച ശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും അപേക്ഷ സമർപ്പിച്ച വ്യക്തിക്കും നൽകുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്.
Discussion about this post