കൊച്ചി: ഈസ്റ്ററിന് ഡിജിറ്റൽ നോമ്പാചരണത്തിന് ആഹ്വാനവുമായി കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികൾ വർജിക്കുന്നതിനോടൊപ്പം ഇത്തവണ മൊബൈൽ ഫോണും സീരിയലും ഉപേക്ഷിക്കണമെന്നാണ് ആഹ്വാം. രൂപത ബിഷപ്പ് ജോർജ് മഠത്തിൽക്കണ്ടത്തിൽ ആണ് ഇത് ആവശ്യപ്പെട്ടത്.
തലമുറകൾ മാറുമ്പോൾ പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും രൂപത വ്യക്തമാക്കി. യുവജനങ്ങളും കുട്ടികളും ഡിജിറ്റൽ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാനിഗ്രഹത്തിലൂടെയുള്ള പരിത്യാഗംകൂടിയാണ് നോമ്പാചരണം. നിലവിൽ അൻപത് ദിവസം നീളുന്ന വലിയനോമ്പ് ആചരിക്കുകയാണ് വിശ്വാസിസമൂഹം. ഈ സമയം മൊബൈലിനോടും സീരിയലിനോടുമുള്ള താത്പര്യം കുറയ്ക്കാൻ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ് ബിഷപ്പ് ജോർജ് മഠത്തികണ്ടത്തിൽ ആവശ്യപ്പെട്ടത്. കുടുംബങ്ങളുടെയും നാടിന്റെയും നന്മയ്ക്ക് അനുഗ്രഹീതമാകും ഈ നോമ്പെന്നും വിശ്വാസികൾക്കുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
Discussion about this post