ന്യൂഡൽഹി : ഹിന്ദു സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തിനെയും (വിഎച്ച്പി) ബജ്‌റംഗ് ദളിനെയും നിരോധിക്കണമെന്ന ആവശ്യവുമായി ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ മേധാവി മൗലാന തൗഖീർ ഖാൻ രംഗത്ത്. രണ്ടും തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കണമെന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പോലെ നിരോധിക്കണമെന്നും മൗലാന ഖാൻ ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ഭിവാനിയിൽ രണ്ട് യുവാക്കളെ വാഹനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ജുനൈദ്, നാസിർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ ഹിന്ദു സംഘടനാ പ്രവർത്തകരാണെന്നാണ് ആരോപണം. ഈ സംഭവം ഹിന്ദു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നും അതുകൊണ്ട് തന്നെ ഭരണകൂടം കൃത്യമായ നടപടി സ്വീകരിക്കണമെന്നും മൗലാന ഖാൻ പറഞ്ഞു.
അതിനാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചത് പോലെ വിഎച്ച്പിയും ബജ്‌റംഗ് ദളും നിരോധിക്കണമെന്നാണ് മൗലാന ഖാൻ ആവശ്യപ്പെട്ടത്.
അതേസമയം രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. കേസിൽ ബജ്‌റംഗ് ദൾ പ്രവർത്തകന് പങ്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post