പാലക്കാട്: സ്വന്തമായി വീടില്ലെന്നും സാമ്പത്തിക സ്ഥിതി മോശമാണെന്നും നിലവിളിച്ച രാഹുൽ ഗാന്ധിയുടെ സ്വത്തുക്കൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ് രാജീവ് കേരളശ്ശേരി. രാഹുലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര-ജംഗമ വസ്തുക്കളുടെ വിശദമായ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. ആകെ 16 കോടി രൂപയുടെ ആസ്തി രാഹുലിനുണ്ടെന്ന് കണക്കുകളിൽ നിന്നും വ്യക്തം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി സമർപ്പിച്ച സ്വത്തു വിവരങ്ങളുടെ ബാക്കിയാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. വീടില്ലെന്ന രോദനത്തിന് പിന്നാലെ രാജീവ് കേരളശ്ശേരി രാഹുലിന്റെ സ്ഥാവര ആസ്തി സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു.
ഇപ്പോൾ ജംഗമ ആസ്തിയുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 10 കോടിയുടെ ജംഗമ ആസ്തിയാണ് രാഹുലിന് ഉള്ളത്.
രാഹുലിന് ഒരു ഫാംഹൗസും, വാണിജ്യാവശ്യത്തിനുള്ള കെട്ടിടവും ഓഫീസും ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമാകുന്നത്. ന്യൂഡൽഹിയിലെ മെഹ്‌റൗളിയിൽ ആണ് ഫാംഹൗസ്. രണ്ടര ഏക്കറോളം കൃഷിഭൂമിയും ഇതിനോട് അനുബന്ധിച്ചുണ്ട്. വാണിജ്യാവശ്യത്തിനുള്ള ഓഫീസും കെട്ടിടവും ഹരിയാനയിലെ ഗുരുഗ്രാമിലാണ്. 5838 ചതുരശ്ര അടിയിലാണ് ഈ കെട്ടിടം.
സ്ഥാവര-ജംഗമ വസ്തുക്കൾ ഉൾപ്പെടെ രാഹുൽ നൽകിയ രേഖകളിൽ നിന്നും 158877063 രൂപയുടെ ആസ്തിയാണ് രാഹുലിന് ഉള്ളതെന്നാണ് രാജീവ് കേരളശ്ശേരി പുറത്തുവിട്ട രേഖകളിൽ നിന്നും വ്യക്തമാകുന്നത്. കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണക്കാക്കിയാൽ ഇതിന്റെ നാലിരട്ടിയുണ്ടാകും. ഇത്രയും സമ്പത്തുണ്ടായിട്ടാണ് വീടില്ലെന്ന് രാഹുൽ പറയുന്നത്.
Discussion about this post