തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ച് ലീസിനെടുക്കാനാണ് തീരുമാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
പാട്ട വ്യവസ്ഥയിൽ പുതിയ കമ്പനിയുമായി കരാറിലേർപ്പെടും. ഇതിനായി ഉടൻ തന്നെ ടെൻഡർ വിളിക്കുമെന്നാണ് വിവരം. നിലവിലുള്ള കമ്പനിയുടെ സേവന കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ കരാർ രൂപവത്ക്കരിക്കുന്നത്. നേരത്തെ പവൻ ഹൻസിൽ നിന്ന് പ്രതിമാസം 1.6 കോടി രൂപയ്ക്കും പിന്നീട് ചിപ്‌സൺ ഏവിയേഷനിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപയ്ക്കുമാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നത്. പോലീസ് വകുപ്പിനാണ് ഇിന്റെ ചുമതല.
അതേസമയം സാമൂഹിക പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകാനും മന്ത്രിസഭ അനുമതി നൽകി.
Discussion about this post