കോഴിക്കോട്: ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളെ പരിഹസിക്കുന്നവർ ഇസ്ലാം വിരുദ്ധ ശക്തികളുടെ കൈയിലെ പാവകളായി മറുകയാണെന്ന് മുജാഹിദ് ഗേൾസ് ആൻഡ് വിമൻസ് (എം ജി എം) സംസ്ഥാന നേതൃത്വം.
ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിച്ചവർ വീണ്ടും രസ്ജിസ്റ്റർ വിവാഹം കഴിക്കുന്ന പരിഹാസ്യമായ അവസ്ഥ ജനം തിരിച്ചറിയും. ഏക സിവിൽ കോഡ് എന്ന ഭീഷണി രാജ്യത്ത് നിലനിൽക്കുമ്പോൾ തന്നെ ഇത്തരം കോപ്രായങ്ങൾ കാട്ടി ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ സാധിക്കണമെന്നും മുജാഹിദ് വനിതാ സംഘടന ചൂണ്ടിക്കാട്ടി.
ഇസ്ലാമിന്റെ ദായക്രമം അന്യുനവും പ്രായോഗികവുമാണ്. സമൂഹത്തിൽ സ്ത്രീകളും പുരുഷൻമാരും വഹിക്കുന്ന ഉത്തരവാദിത്തം കൂടി പരിഗണിച്ചാണ് ഇസ്ലാമിന്റെ ദായ ക്രമം. ദൈവികമായ നിർദ്ദേശങ്ങൾ പാലിക്കുന്നവരെ സംബന്ധിച്ചു ഇസ്ലാമിക ദായക്രമം എല്ലാ കാലത്തേയ്ക്കും പ്രായോഗികമാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിൽ സംശയമുള്ളവർ ദൈവിക മതത്തെ പൂർണമായി ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരോ നിയമങ്ങൾ പാലിക്കുമ്പോൾ നഷ്ടം സംഭവിക്കുമെന്ന് കരുതുന്നവരോ ആണെന്ന് മുജാഹിദ് വനിതാ സംഘടന പറയുന്നു.
Discussion about this post