മുംബൈ : ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയെന്ന ആരോപണം നിഷേധിച്ച് രണ്ട് ദിവസം മുൻപ് നടൻ നവാസുദ്ദീൻ സിദ്ദിഖി രംഗത്തെത്തിയിരുന്നു . എന്നാൽ അതിനു മറുപടിയെന്നോണം നവാസുദ്ദീൻ സിദ്ദിഖി ഉത്തരവാദിത്തമില്ലാത്ത പിതാവാണെന്ന് ഭാര്യ ആലിയ സിദ്ദിഖി ആരോപിച്ചു . നവാസുദ്ദീൻ സിദ്ദിഖിയുടെ മാനേജർ തന്റെ മകളെ അനുചിതമായി കെട്ടിപ്പിടിച്ചതായും , പലതവണ ഇത് ചെയ്തതായും ആലിയ സിദ്ദിഖി ആരോപിച്ചു .
നവാസുദ്ദീൻ തന്റെ മകളെ മാനേജർക്കൊപ്പം ദുബായിലേക്ക് അയയ്ക്കുക മാത്രമല്ല, അതേ ഹോട്ടൽ യൂണിറ്റിൽ താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . തന്നെ അറിയിക്കാതെയും തന്റെ സമ്മതം വാങ്ങാതെയുമാണ് ഇതെല്ലാം നടന്നത്. ഈ സമയത്താണ് മാനേജർ തന്റെ മകളെ തെറ്റായി പലതവണ കെട്ടിപ്പിടിച്ചത് . മകൾ എതിർപ്പ് ഉന്നയിച്ചിരുന്നതായും ആലിയ പറയുന്നു. നവാസുദ്ദീന് ഈ പ്രവൃത്തി നിഷേധിക്കാനാവില്ലെന്നും, കാരണം അദ്ദേഹമോ താനോ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും ആലിയ പറഞ്ഞു.
നവാസുദ്ദീൻ തന്റെ മാനേജരെ അന്ധമായി വിശ്വസിച്ചിരുന്നുവെന്നും ആലിയ സിദ്ദിഖി പറയുന്നു. ഈ ആരോപണം തെളിയിക്കാൻ തന്റെ പക്കൽ നിരവധി തെളിവുകളും ഉണ്ട് . തന്റെ രാഷ്ട്രീയ-സാമ്പത്തിക ശക്തികൾ ഉപയോഗിച്ചാണ് നവാസുദ്ദീൻ തനിക്കെതിരെ കേസ് നൽകുന്നത് . പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ആലിയ സിദ്ദിഖി ആരോപിച്ചു. തന്റെ ഭർത്താവ് തന്നെയോ കുട്ടികളെയോ ശ്രദ്ധിക്കുന്നില്ല . നവാസുദ്ദീൻ തന്നെ കാണാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് തന്നെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ അമ്മയോട് പറഞ്ഞതെന്നും ആലിയ പറയുന്നു.
Discussion about this post