കൊച്ചി: തന്റെ മൂന്ന് പെൺമക്കൾക്ക് വേണ്ടി ഭാര്യയെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിരിക്കുകയാണ് ഷുക്കൂർ വക്കീൽ. അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ മതമേലധികാരികൾ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ ഷുക്കൂർ വക്കീൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്നതല്ല എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവർ വീണ്ടും SMA വകുപ്പ് 15 പ്രകാരം രജിസ്റ്റർ ചെയ്താൽ ..
1. ഭർത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും.
2. ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങൾ നഷ്ടപ്പെടും.
3 ഭർത്താവിന്റെ ബഹുഭാര്യത്വത്തിനുള്ള അവകാശം നഷ്ടപ്പെടും.
4 ഭാര്യയ്ക്ക് 1986 ലെ മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല , എന്നാൽ Cr PC 125 ബാധകമാകും .
സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കുക.
ഞാനും എന്റെ ജീവിത പങ്കാളി ഷീനയും സ്പെഷ്യൽ മാരേജ് ആക്ട് വകുപ്പ് 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുവാൻ തീരുമാനിച്ചത് ഏതെങ്കിലും വ്യക്തിഗത താത്പര്യങ്ങളുടെ പുറത്തല്ല. അതിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ ചില സന്ദേശങ്ങൾ മുന്നോട്ടുവെക്കുന്നതിനും തുല്യനീതിക്ക് വേണ്ടിയുള്ള മുസ്ലിം സ്ത്രീകളുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടുന്നതിനും വേണ്ടിയാണെന്ന് ഷുക്കൂർ വക്കീൽ കുറിച്ചു.
Discussion about this post