എറണാകുളം: വിഷപ്പുക കൊണ്ട് നിറഞ്ഞ ബ്രഹ്‌മപുരത്ത് സ്ഥിതിഗതികൾ രൂക്ഷമാകുന്നു. വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇതുവരെ 899 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടാം.
ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. 899 ൽ 17 പേർ കിടത്തി ചികിത്സ സ്വീകരിച്ചു. ബ്രഹ്‌മപുരത്ത് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അഗ്നിശമന സേനാംഗങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ ഉറപ്പുവരു ത്തും. കിടത്തി ചികിത്സ സ്വീകരിച്ചിരുന്നവരിൽ ഭൂരിഭാഗവും ആശുപത്രിവിട്ടു. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്‌നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിയ്ക്കണം. കൊച്ചിയിലെത്തുന്നവർക്ക് നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. പൾമനറി ഫംഗ്ഷൻ പരിശോധന നടത്തും. ആരോഗ്യ സർവ്വേ ചൊവ്വാഴ്ച മുതൽ ആരംഭിക്കാനാണ് തീരുമാനം. കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. എലിപ്പനി, ഇൻഫ്‌ളുവൻസ എന്നിവയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Discussion about this post