കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ പ്രതികരിച്ച് സംവിധായകൻ വിനയൻ. അധികാരികൾ ചെയ്ത അക്ഷന്തവ്യമായ തെറ്റുമൂലം ഒരു നാടിന് ദുരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നത് മാപ്പർഹിക്കാത്ത കാര്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ബ്രഹ്മുരത്തെ എരിയുന്ന തീയ്ക്കും പുകയ്ക്കും നടുവിൽ നിന്നുകൊണ്ട് ജീവൻ പോലും അവഗണിച്ച് മഹാദുരന്തത്തിനെതിരെ യുദ്ധം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലങ്കിൽ ഈ നാടിനെ പിശാചുക്കളുടെ നാടെന്ന് വിളിക്കേണ്ടി വരുമെന്നും വിനയൻ മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ബ്രഹ്മപുരത്തെ എരിയുന്ന തീയ്ക്കും പുകയ്ക്കും നടുവിൽ നിന്നുകൊണ്ട് ജീവൻ പോലും അവഗണിച്ച് മഹാദുരന്തത്തിനെതിരെ യുദ്ധം ചെയ്യുന്ന ഈ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം..
ആരൊക്കെയോ അധികാരികൾ ചെയ്ത അക്ഷന്തവ്യമായ തെറ്റുമൂലം ഒരു നാടിന് ദുരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നത് മാപ്പർഹിക്കാത്ത കാര്യമാണ്… ആ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലങ്കിൽ ഈ നാടിനെ ദൈവത്തിന്റെ നാടെന്നല്ല..
പിശാചുക്കളുടെ നാടെന്നു വിളിക്കേണ്ടി വരും..
Discussion about this post