തിരുവനന്തപുരം : ഈ സാമ്പത്തിക വർഷാവസാനത്തെ ചെലവിനായി കൂടുതൽ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ചെലവിനായി ഇന്ന് 1500 കോടി രൂപ കൂടി കടമെടുക്കും. ഈ മാസത്തെ ചെലവിന് 21,000 കോടി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനസമാഹരണം. ശമ്പളവും പെൻഷനും കൊടുക്കാൻ 4500 കോടി രൂപയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം ഇനി 8400 കോടി വേണം. ബില്ല് മാറൽ വായ്പ തിരിച്ചടവ് എന്നിവയ്ക്ക് ഇനിയും കോടികൾ ആവശ്യമാണ്.
സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിൽ പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനം കടക്കെണിയിലകപ്പെട്ടിരിക്കുമ്പോഴാണ് സർക്കാർ വീണ്ടും കടമെടുക്കാനൊരുങ്ങുന്നത്.
Discussion about this post