കണ്ണൂർ: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മഅദനിയുടെ ജീവൻ രക്ഷിക്കേണ്ടത് മനുഷ്യാവകാശ പ്രശ്‌നമാണെന്നും മഅദിയുടെ ആരോഗ്യനില മോശമാണെന്നും എംവി ജയരാജൻ പറഞ്ഞു.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിഡിപി നേതാവിന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പാർട്ടിക്ക് ആശയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മഅദനിക്ക് വിദഗ്ധ ചികിത്സ നൽകാനുള്ള നടപടികൾ കർണാടക സർക്കാരുമായി ചർച്ച ചെയ്ത് സ്വീകരിക്കാമെന്നാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയോട് ഭരണകൂടം കാണിക്കുന്നത് കൊടും ക്രൂരതയാണെന്ന് കെടി ജലീൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മഅദനിയ്ക്കെതിരായ ഭീകരാക്രമണ കേസ് കെട്ടിച്ചമച്ചതാണെന്നും ജലീൽ ആരോപിച്ചിരുന്നു. മഅദനിയെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
ഈ മാസം 3 ന് കേരളത്തിലേക്ക് മടങ്ങാൻ അനുമതി നൽകമമെന്ന ആവശ്യം അബ്ദുൽ നാസർ മദനി സുപ്രീംകോടതിയിൽ ഉന്നയിച്ചിരുന്നു. ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുമുണ്ട്. അതിനാൽ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണമെന്നായിരുന്നു മഅദനിയുടെ ആവശ്യം.
Discussion about this post