എറണാകുളം: ചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ നടപടിയുമായി സ്വപ്‌ന സുരേഷ്. സിപിഎം നേതാവ് ബിഎൻ ഹസ്‌കറിനെതിരെ സ്വപ്‌ന വക്കീൽ നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചാനൽ ചർച്ചയിലായിരുന്നു ഹസ്‌കർ സ്വപ്‌നയ്‌ക്കെതിരെ മോശം പരാമർശം നടത്തിയത്.
‘ഞാൻ പറയുന്നതിൽ വളരെ സങ്കടമുണ്ട്. നമ്മുടെ മലയാളത്തിൽ ഒരു ചൊല്ലുണ്ട്. ഈ ഉടുതുണിയില്ലാതെ നടക്കുന്നവനോട് മുണ്ടുരിഞ്ഞ് കാണിച്ചിട്ട് കാര്യമില്ല എന്ന്. സ്വപ്‌ന സുരേഷിനെപ്പോലെ ഒരു വ്യക്തിയ്ക്ക് നേരെ മാനനഷ്ടക്കേസ് കൊടുക്കാൻ കേരളത്തിൽ ആറു പതിറ്റാണ്ട് കാലമായി പൊതുജീവിതം നയിക്കുന്ന മനുഷ്യൻ തയ്യാറാകുമോ’ എന്നായിരുന്നു ഹസ്‌കറിന്റെ പരാമർശം. ഇതിലാണ് സ്വപ്‌ന വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പരാമർശം പങ്കുവച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ഉള്ളത്.
തനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീർത്തിപരവുമായ കമെന്റുകൾ സഹിക്കാറില്ലെന്ന് ഇതിനോടുള്ള പ്രതികരണമായി സ്വപ്‌ന സുരേഷ് പറഞ്ഞു. നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. തനിക്കെതിരെ നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പറഞ്ഞ ടീവിയിൽ സിപിഎംന്റെ പ്രതിനിധിയായി വരുന്ന ബി എൻ ഹസ്‌കറിനെതിരെ വക്കീൽ നോട്ടീസ് അയച്ചു.ഒരാഴ്ചക്കുള്ളിൽ കമന്റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കുമെന്നും സ്വപ്‌ന പറഞ്ഞു.
ഗോവിന്ദൻ എതന്നോട് ചോദിച്ചത് പോലെ തനിക്ക് ഹസ്‌കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്‌കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ വിടാൻ പോകുന്നില്ല. ഇത് രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം എന്ന് വെച്ചാൽ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സ്വപന കൂട്ടിച്ചേർത്തു.
Discussion about this post