ന്യൂഡൽഹി : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നൂറ് കോടി രൂപയാണ് കൊച്ചി കോർപറേഷന് പിഴയായി ചുമത്തിയത്. തീപിടുത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് ട്രിബ്യൂണൽ പുറത്തിറക്കിയ റിപ്പോർട്ടിന്റെ പകർപ്പ് ബ്രേവ് ഇന്ത്യ ന്യൂസിന് ലഭിച്ചു.
സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നാണ് ഹരിത ട്രിബ്യൂണൽ റിപ്പോർട്ടിൽ പറയുന്നത്. സുപ്രീം കോടതി വിധി പ്രകാരമുള്ള മാലിന്യ സംസ്‌കരണം നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇത്രയും ഗുരുതരമായ ക്രമക്കേട് നടന്നിട്ടും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല. പ്രകൃതി സംരക്ഷണ നിയമപ്രകാരം ഇതുവരെ ആർക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കുകയോ മറ്റോ ചെയ്തിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ ഇത്തരം നടപടികൾ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണ്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്നും ഡിജിപിയും ചീഫ് സെക്രട്ടറിയുമുൾപ്പെടെയുള്ളവർ നിയമങ്ങൾക്കനുസൃതനമായി മുന്നോട്ട് പോകുമെന്നും വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Discussion about this post