ക്വിറ്റോ : ഇക്വഡോറിന്റെ തീരപ്രദേശത്തും വടക്കൻ പെറുവിലും അനുഭവപ്പെട്ട ഭൂചലനത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. വീടുകളും സ്‌കൂളുകളും ഹോസ്പിറ്റലുകളും പൊളിഞ്ഞതായാണ് വിവരം.
ഭൂചലനം നടന്ന പ്രദേശത്തേക്ക് ദുരന്തനിവാരണ സംഘം എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുയാണെന്നും ഇക്വഡോർ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ പറഞ്ഞു. പസഫിക് തീരത്തുള്ള ഗുവാക്വിൽ പട്ടണമാണ് ഇതിന്റെ ഉറവിടം.
ക്വെൻക നഗരത്തിലെ കെട്ടിടങ്ങളും മതിലുകളും ഭൂരിഭാഗവും തകർന്നുവീണ് സമീപത്തെ റോഡിലൂടെ കാറിൽ സഞ്ചരിച്ചയാൾ മരിച്ചു. എൽ ഓറോയിലെ രണ്ട് നില കെട്ടിടം തകർന്ന് 11 പേർ കൊല്ലപ്പെട്ടു. സെക്യൂരിറ്റി ക്യാമറ ടവർ തകർന്നു വീണാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്.
ദുരന്തം നടന്ന പ്രദേശത്തെ വൈദ്യുതിയും ടെലിഫോൺ ലൈനുകളും വിച്ഛേദിക്കപ്പെട്ടു. പരിക്കേറ്റവരെ സമീരത്തെ ആശുപത്രികളിൽ എത്തിക്കുകയാണ്.
Discussion about this post