Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

by Brave India Desk
Mar 21, 2023, 05:30 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.മാർച്ച് 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.

Stories you may like

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

ഇടിമിന്നൽ  ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

Tags: rainkerala
Share10
Tweet
SendShare

Latest stories from this section

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ഓണാഘോഷങ്ങൾക്ക് മഴക്കെടുതി ഭീഷണി; ഇന്ന് സംസ്ഥാനത്താകെ മഴ മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

സെറ്റിൽ വച്ച് പഴം കിട്ടാത്തതിൽ പിണങ്ങിപ്പോയിട്ടുണ്ട്; രസകരമായ അനുഭവം ഓർത്തെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം ഉടൻ ലഭിക്കും

Latest News

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

പാകിസ്താനിൽ ‘ഏകാധിപതി’യായി അസിം മുനീർ; സർവ്വസൈന്യാധിപനാക്കി പുതിയ പ്രതിരോധ നിയമം, നീക്കം ഇന്ത്യയ്ക്കും നിർണായകം!

11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്

11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies