ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എംആർ ഷാ , സി ടി രവികുമാർ , സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് യുഎപിഎയുടെ 10 (എ) (1) വകുപ്പിന്റെ സാധുത ശരിവച്ചു.
നിരോധിത സംഘടനയിലെ വെറും അംഗത്വം യുഎപിഎ കുറ്റമല്ലെന്ന 2011 ലെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിർണായക വിധി. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ, നിരോധിത സംഘടനകളിൽ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011 ലെ വിധി. ഇതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ വാദം കേൾക്കാതെയാണ് വിധിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഹർജി 2014 ൽ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും നിരോധിത സംഘടനയിൽ അംഗമായി തുടരുന്ന ഒരാൾ ശിക്ഷ അനുഭവിക്കാൻ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.സുപ്രധാനവിധിയാണിതെന്ന് സോളിസിറ്റർ ജനറൽ പ്രതികരിച്ചു.
Discussion about this post