റാഞ്ചി: ഛത്തീസ്ഗഡിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിൽ തീവ്രത 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
ഛത്തീസ്ഗഡിലെ അംബികാപൂറിൽ രാവിലെ 11.30 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. സുരാജ്പൂരിൽ നിന്നും 12 കിലോ മീറ്റർ മാറി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി. നേരത്തെ ഡൽഹിയിലും മറ്റും അനുഭവപ്പെട്ട ഭൂചലനത്തിന്റെ തുടർ ചലനമാണ് ഇതെന്നാണ് കരുതുന്നത്.
ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായി. സെക്കന്റുകളോളം പ്രകമ്പനം നീണ്ടു നിന്നതാണ് ആളുകളെ ഭീതിയിലാഴ്ത്തിയത്. പലരും വീടുകളിൽ നിന്നും ഇറങ്ങിയോടി തുറസ്സായ സ്ഥലങ്ങളിൽ അഭയം പ്രാപിച്ചു. ഭൂചലനം അനുഭവപ്പെട്ട മേഖലകൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേസമയം ചത്തീസ്ഗഡിൽ ഭൂചലനം ഉണ്ടാകുന്നതിന് ഒരു മണിക്കൂർ മുൻപ് മദ്ധ്യപ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. ഗ്വാളിയാറിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭൂചലനത്തിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
Discussion about this post