ലണ്ടൻ: ഖാലിസ്ഥാൻ സംഘടനയെ നിരോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യമുയർന്നു. ഹാരോ ഈസ്റ്റിൽ നിന്നുള്ള എംപി ബോബ് ബ്ലാക്ക്മാൻ ആണ് ഈ ആവശ്യം ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിച്ചത്. വിഷയത്തിൽ ചർച്ച നടത്തണമെന്നും ഖാലിസ്ഥാൻ തീവ്രവാദികളെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖാലിസ്ഥാൻ ഭീകരർക്ക് രാജ്യം അഭയം നൽകുന്നുണ്ടെന്നും അവർക്കെതിരെ ശക്തമായ നടപടി വേണമെന്നും ബോബ് ബ്ലാക്ക്മാൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് ഖാലിസ്ഥാനി ഗുണ്ടകൾ നടത്തിയ ഗുണ്ടായിസം ബ്രിട്ടന് തികച്ചും നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.ഇത് ആറാം തവണയാണ് ഹൈക്കമ്മീഷണർ സമാനമായ രീതിയിൽ ആക്രമിക്കപ്പെടുന്നത്. സുരക്ഷാ ഗാർഡുകൾക്ക് പരിക്കേറ്റു, ത്രിവർണ്ണ പതാക അഴിച്ചുമാറ്റാനും ജനാലകൾ തകർക്കാനും ശ്രമിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഖാലിസ്ഥാനി തീവ്രവാദികൾ ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ട്. കാനഡ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ ആക്രമണങ്ങൾ നടന്നു. രാജ്യത്ത് ഖാലിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നു. അതിനാൽ നമുക്ക് എന്ത് നടപടിയെടുക്കാം എന്നതിനെക്കുറിച്ച് ചർച്ച നടത്താം ഈ തീവ്രവാദികളെ രാജ്യത്ത് നിരോധിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നായിരുന്നു എംപി ബ്രിട്ടീഷ് പാർലമെന്റിൽ പറഞ്ഞത്.
ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷയെ ബ്രിട്ടീഷ് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ബോബിന്റെ ചോദ്യത്തിന് മറുപടിയായി ഹൗസ് ഓഫ് കോമൺസ് നേതാവ് പെന്നി മോർഡോണ്ട് പറഞ്ഞു.
Discussion about this post