തിരുവനന്തപുരം: സംസ്ഥാനത്ത് അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച് വിദേശ വനികൾ. ഇറ്റലിക്കാരായ റെഗീന, മേരി എന്നിവരാണ് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് ഇരുവർക്കും പരിക്കേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടതിന് പിന്നാലെയാണ് ഇരുവരും പോലീസ് സ്‌റ്റേഷനിൽ എത്തിയത്.
അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് നിയമം വഴി തടയണം എന്നാണ് ഇവരുടെ ആവശ്യം. വർക്കല തീരദേശപാതയിലൂടെ നടന്നുപോകുമ്പോഴായിരുന്നു ഇവർക്ക് അപകടം സംഭവിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം ഇരുവരെയും ഇടിയ്ക്കുകയായിരുന്നു. എന്നാൽ കാർ നിർത്താതെ പോയി. നമ്പർ പോലും കാണാൻ കഴിഞ്ഞില്ലെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കണ്ണാടിച്ചില്ല് കൊണ്ടാണ് റെഗീനയുടെ കൈ മുറിഞ്ഞത്. അരികിലേക്ക് വീണാണ് സുഹൃത്തായ മേരിക്ക് പരിക്കേറ്റത്.
അപകടശേഷം താലൂക്ക് ആശുപത്രിയിലാണ് ഇരവരും ചികിത്സ തേടിയത്. പരിക്കുകൾ സാരമുള്ളതല്ല. അതേസമയം അപകടവുമായി ബന്ധപ്പെട്ട് പരാതി നൽകുന്നില്ലെന്ന് ഇരുവരും പറഞ്ഞു. കേരളത്തിൽ വിനോദ സഞ്ചാരത്തിനായി എത്തിയ ഇവർ ഈ മാസം 30 ന് ഇറ്റലിയിലേക്ക് മടങ്ങും.
Discussion about this post